മഴക്കാലം പടിവാതിൽക്കൽ എത്തിനിൽക്കെ, പകർച്ച വ്യാധികൾക്കെതിരേ മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിൽ കാലവർഷം എത്തുന്നതോടെ ഡെങ്കിപ്പനി കേസുകൾ ഗണ്യമായി വർധിക്കുന്ന സാഹചര്യമാണുള്ളത്.
വരാനിരിക്കുന്ന മഴക്കാലത്തെ നേരിടാൻ നാം സുസജ്ജരാകേണ്ടതുണ്ട്. കേരളത്തിലെ കാലാവസ്ഥയും ജനസാന്ദ്രതയും കൊതുകുജന്യ രോഗങ്ങൾ പടരാൻ അനുകൂലമായതിനാൽ ബോധവത്കരണവും പ്രതിരോധവും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്.
കാലവർഷത്തിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് നാം ഓരോരുത്തരും വ്യക്തിപരമായും സാമൂഹികമായും ജാഗ്രത പാലിക്കേണ്ടതുണ്ട്.
ലക്ഷണങ്ങളും രോഗനിർണയവും
പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കണ്ണിനു പുറകിലെ വേദന, സന്ധികളിലും പേശികളിലും ഉണ്ടാകുന്ന അസഹനീയമായ വേദന, ചർമത്തിലെ ചുവന്ന തടിപ്പുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
ലക്ഷണങ്ങൾ കണ്ടാലുടൻ രക്തപരിശോധനയിലൂടെ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. ആദ്യഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുന്നത് "ഡെങ്കി ഹെമറാജിക് ഫീവർ' പോലുള്ള സങ്കീർണാവസ്ഥകളിലേക്ക് രോഗി എത്താതിരിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. രഞ്ജി ജോസ്
സീനിയർ കൺസൾട്ടന്റ് - ഇന്റേണൽ മെഡിസിൻ, ആസ്റ്റർ മെഡ്സിറ്റി